കണ്ണൂർ: സ്കൂൾ തുറന്നിട്ട് ഒരാഴ്ച പിന്നിടുന്പോൾ സ്കൂളിൽ എത്തിയത് 50 ശതമാനം കുട്ടികൾ മാത്രം. കോവിഡ് സംബന്ധിച്ച് രക്ഷിതാക്കളുടെ പേടിയും സ്കൂളിൽ എത്താനുളള വാഹനങ്ങളുടെ അപര്യാപ്തതയുമാണ് കാരണം. ബാച്ചുകളായാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്. ജില്ലയിലെ ചില സ്കൂളുകളിൽ വിരലിലെണ്ണാവുന്നത്ര വിദ്യാർഥികൾ മാത്രമാണ് വന്നത്. മാസ്കും സാനിറ്റൈസറുമെല്ലാം രക്ഷിതാക്കൾ കൊടുത്ത് വിടുന്നുണ്ട്. ആദ്യഘട്ടത്തിൽ കുട്ടികളിലെ മാനസിക സമ്മർദ്ദംകുറയ്ക്കുന്നതിനായുള്ള ക്ലാസുകളാണ് നൽകുന്നത്. അതുകൊണ്ട് തന്നെ വിദ്യാർഥികൾക്ക് സ്കൂളിൽ പോകാൻ നല്ല ഉത്സാഹമാണെന്ന് രക്ഷിതാക്കൾ പറയുന്നു.
മലയോരത്തെ പല സ്കൂളുകളിലും ഉച്ചകഞ്ഞി വിതരണവും ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ എത്രയെത്തുമെന്ന് അറിയില്ലാത്തതുണ്ടാണ് ആദ്യഘട്ടത്തിൽ ഉച്ചക്കഞ്ഞി വിതരണം നടത്താത്തതെന്ന് അധികൃതർ പറഞ്ഞു. നാളെ മുതൽ എട്ടാം ക്ളാസുകാർക്കും ക്ലാസ് തുടങ്ങും. അതുകൊണ്ട് തന്നെ കൂടുതൽ വിദ്യാർഥികളെത്തുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ. സ്കൂളിൽ എത്താത്ത വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ ഓൺലൈനായി അധ്യാപകർ അയച്ചുകൊടുക്കും. എല്ലാ വിദ്യാർഥികളേയും സ്കൂളിൽ എത്തിക്കാനാണ് നോക്കുന്നതെന്നും എത്താൻ സാധിക്കാത്ത കുട്ടികൾക്ക് ക്ലാസുകൾ മുടങ്ങാതിരിക്കാൻ വേണ്ട നടപടികളെടുക്കുമെന്നും അധികൃതർ പറഞ്ഞു.
സ്കൂൾ ബസുകളില്ലാത്തതാണ് വിദ്യാർഥികൾ സ്കൂളിലെത്താത്തിന് പ്രധാന കാരണമായി രക്ഷിതാക്കൾ പറയുന്നത്. എന്നാൽ, 25 ശതമാനത്തോളം ബസുകൾക്ക് ഫിറ്റ്നസ് ലഭിച്ചുകഴിഞ്ഞു. അറ്റകുറ്റപ്പണികളുള്ളവയ്ക്കും മറ്റുമാണ് ഫിറ്റ്നസ് ലഭിക്കാത്തത്.വിദ്യാർഥികളുടെ യാത്രാപ്രശ്നം താത്കാലികമായി പരിഹരിക്കാൻ ഫിറ്റ്നസ് ലഭിച്ച ബസുകൾകൊണ്ട് പറ്റുമെന്നാണ് കണക്കുകൂട്ടൽ.
previous post