Uncategorized
ഫ്രഷ് കട്ട് സമരം: ‘സമരസമിതിയുടെ ആരോപണങ്ങൾ പരിശോധിക്കണം’; സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ഫാക്ടറി ഉടമകൾ

കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിന് പിന്നാലെ സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ഫാക്ടറി ഉടമകൾ. സമരസമിതിയുടെ ആരോപണങ്ങൾ പരിശോധിക്കണമെന്നും കരിമ്പാലക്കുന്ന് നിവാസികളുടെ ആരോഗ്യപ്രശ്നങ്ങൾ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടു.
ഫാക്ടറി മാലിന്യത്തിൽ നിന്നുള്ള പാർശ്വഫലങ്ങളാണെന്ന് തെളിഞ്ഞാൽ ഫാക്ടി പൂട്ടിയിടും. ഇരുതുള്ളി പുഴയിലെ വെള്ളം പരിശോധിക്കണം. അനുവദിക്കപ്പെട്ട അളവിൽ സംസ്കരിക്കുമ്പോൾ ദുർഗന്ധം ഉണ്ടാകാറില്ല. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമരസമിതിയുടെ കൈവശമുണ്ട്. സമരസമിതിയുടെ ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്തണം. നിയമാനുസൃതം പ്രവർത്തിക്കാൻ ഫാക്ടറിക്ക് അനുമതി നൽകണം. നാളെ സർവകക്ഷി യോഗത്തിൽ ഈ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും ഉടമകൾ റിപ്പോർട്ടറിനോട് വ്യക്തമാക്കി.



