സംസ്ഥാനത്തു കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) അടിസ്ഥാനമാക്കി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. കോവിഡ് അവലോകന യോഗത്തിലാണു മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചു തുണിക്കടകൾ തുറക്കുന്നത് ആലോചിക്കും. വാക്സിനേഷൻ എടുത്ത നിശ്ചിത എണ്ണം ജീവനക്കാരെ നിയോഗിച്ചു കട ഉടമകൾ അതിനുള്ള ക്രമീകരണം ഉണ്ടാക്കണം.
നീറ്റ് പരീക്ഷയ്ക്കു ഫോട്ടോ ആവശ്യമായതിനാൽ ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ സ്റ്റുഡിയോകൾ തുറക്കാൻ അനുമതി നൽകും. വൊക്കേഷനൽ പരിശീലന സ്ഥാപനങ്ങൾ പഠിതാക്കളെ കൊണ്ടുവരാതെ തുറക്കുന്ന കാര്യവും പരിഗണിക്കും.