കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ വിദ്യാർഥികൾക്കു നല്കി വന്നിരുന്ന ഗ്രേസ് മാര്‍ക്കുകള്‍ 2020-21 അധ്യയന വര്‍ഷത്തെ പൊതുപരീക്ഷകൾക്കു നല്‍കേണ്ടെന്നു തീരുമാനം. ഇതുസംബന്ധിച്ചുള്ള നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു നൽകി.
കോവിഡ് മൂലം സ്കൂളുകള്‍ അടച്ചിട്ടതിനെത്തുടര്‍ന്ന് കലാ, കായിക മത്സരങ്ങള്‍ നടന്നിട്ടില്ലെന്നും അതുകൊണ്ടു ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടന്നും ഒരു വിഭാഗം വാദിച്ചിരുന്നു.
എന്നാല്‍ മഹാമാരിക്കിടയിലും എന്‍സിസി, സ്കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനം നടന്നുവെന്നും ചൂണ്ടിക്കാട്ടി ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഗ്രേസ് മാർക്ക് ലഭിക്കാ ത്തത് ഈ കുട്ടികൾ ക്കു നഷ്ടമുണ്ടാക്കും.
വിവിധ മേഖലകളില്‍ മികവ് തെളിയിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്കി വന്നിരുന്നത്. സംസ്ഥാന ദേശീയ തലങ്ങളില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ഥികള്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചുവന്നിരുന്നത്.