കണ്ണൂര്‍: കോവിഡ് ബാധിതരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തി ക്ഷേമാന്വേഷണം നടത്തി പോലീസ്. പോലീസും ആരോഗ്യ വകുപ്പും റവന്യൂ വിഭാഗവും സംയുക്തമായാണ് കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ 2510 കോവിഡ് ബാധിതരുടെയും ക്വാറന്റൈനില്‍ കഴിയുന്നവരുടെയും വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. ബൈക്ക് പട്രോള്‍ ടീമുകളാണ് 2718 കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ കഴിയുന്നവരെയും നേരില്‍ക്കണ്ടു ക്ഷേമാന്വേഷണം നടത്തിയത്. പോലീസ് 2530 ഫോണ്‍ കോളുകള്‍ വിളിച്ച് രോഗികളുമായി ബന്ധപ്പെടുകയും ചെയ്തു.
877 പേര്‍ക്ക് പുതുതായി കോവിഡ് സേഫ്റ്റി ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തു നൽകി. സാമൂഹിക അകലം പാലിക്കാത്തതിന് എട്ടുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. 44 പേര്‍ക്കെതിരേ പിഴ ഈടാക്കിയപ്പോള്‍ 36 പേര്‍ക്ക് നോട്ടീസ് നൽകി. കൃത്യമായി മസ്ക് ധരിക്കാത്തതത്തിന് 14 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. 175 പേര്‍ക്കെതിരേ പിഴ ചുമത്തി. 65 പേര്‍ക്ക് നോട്ടീസും നൽകി. കോവിഡ് നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട് 39 മറ്റ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 23 പേര്‍ക്കെതിരേ പിഴ ചുമത്തുകയും എട്ടുപേര്‍ക്ക് നോട്ടീസ് നൽകുകയും ചെയ്തു. കൃത്യമായ യാത്രാ രേഖകള്‍ ഇല്ലാതെ യാത്രയ്ക്കായി ഉപയോഗിച്ച 71 വാഹനങ്ങള്‍ പോലീസ് പിടികൂടി