കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കർശനനിയന്ത്രണങ്ങളോടെ മാത്രം ഈ വർഷത്തെ തൃശൂർ പൂരം നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. പൊതുജനങ്ങള്‍ക്ക് പൂരത്തിലേക്ക് പ്രവശനമുണ്ടാകില്ല. പൂരപ്പറമ്പിൽ ഇത്തവണ സംഘാടകർ മാത്രം മതിയെന്നുമാണ് തീരുമാനം.
നിയന്ത്രണങ്ങൾ ഇങ്ങനെ:
* ചമയപ്രദർശനം ഉണ്ടാവില്ല.
* സാമ്പിൾ വെടിക്കെട്ടിൽ ഒരു കുഴി മിന്നൽ മാത്രമേ ഉണ്ടാകൂ.
* ഏപ്രിൽ 24ന് പകൽപ്പൂരം വേണ്ടെന്ന് വച്ചു.
* കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറയ്ക്കും.
* പൂരപ്പറമ്പിൽ സംഘാടകർ മാത്രമേ ഉണ്ടാകൂ.
* പ്രധാനവെടിക്കെട്ട് നിയന്ത്രണങ്ങളോടെ മാത്രമാകും നടത്തുക.
* പൂരപ്പറമ്പിൽ പ്രവേശിക്കുന്ന സംഘാടകർക്കും മാധ്യമപ്രവർത്തകർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം.
പൂരം നടത്താന്‍ മാനദണ്ഡങ്ങള്‍ കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും സാഹചര്യം ഏറെ മാറിയ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഡിഎംഒ, കമ്മീഷണർ, കളക്ടർ എന്നിവർക്കാണ് പൂരം നടത്തിപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. നിയന്ത്രണങ്ങൾ പാറമേക്കാവ് ദേവസ്വം അംഗീകരിച്ചു. എന്നാൽ അന്തിമനിലപാട് യോഗം ചേർന്ന് ശേഷം അറിയിക്കാമെന്ന് തിരുവമ്പാടി ദേവസ്വം അറിയിച്ചു.