കണ്ണൂര്‍: കണ്ണൂരില്‍ നിന്നു മാറിയാലും കണ്ണൂരുമായുള്ള ബന്ധം കുറയില്ലെന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് എം.ഡി വി. തുളസീദാസ്. കിയാല്‍ എം.ഡി കാലവധി പൂര്‍ത്തിയാക്കി വിരമിക്കുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് ഡവലപ്മെന്റ് ഫോറം നല്കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം യാഥാര്‍ഥ്യമാക്കാനായതില്‍ സന്തോഷമുണ്ട്. മേയ് അവസാനത്തോടെ വിമാനത്താവളത്തിൽ മികച്ച മുന്നേറ്റമുണ്ടാക്കും. വിമാനത്താവളം നാടിന്റെ നന്മയ്ക്കായി ഉപയോഗിക്കാന്‍ വ്യവസായികള്‍ മുന്നോട്ടുവരണമെന്നും തുളസിദാസ് ആവശ്യപ്പെട്ടു.
ചെയര്മാന് ജോസഫ് ബെനവന്‍ അധ്യക്ഷത വഹിച്ചു. അദ്ദേഹം തുളസീദാസിന് ഉപഹാരം നൽകി. ഹനീഷ് കെ. വാണിയങ്കണ്ടി, പ്രസ്ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, ടി.വി ദിവാകര്‍, വി.പി ഷറഫുദ്ദീന്, പി.പി. വിനോദ്, ജവാദ് അഹ്മദ്, ജെ. രമേശ്, രാംദാസ്, വി.പി സന്തോഷ് കുമാര്‍, ടി.പി. നാരായണന്, കെ. വിനോദ് നാരായണന്, സി.വി ദീപക്, ഹസീബ് ഹസന്, ജീവരാജ് നമ്പ്യാർ, ബെജു കുണ്ടത്തിൽ, ആർ.എസ്. നമ്പ്യാർഎന്നിവർ പ്രസംഗിച്ചു.