വിവി രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പഠിക്കണം, മാതൃകയാക്കണം’; വൈറല്‍ കുറിപ്പ്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷിന് തുറന്ന കത്തുമായി കേരള ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. വിവി രാജേഷിന് ചില കാര്യങ്ങളില്‍ ദൃഢനിശ്ചയവും ചങ്കൂറ്റവും വേണമെന്നും, അത് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പഠിക്കണമെന്നുമാണ് കത്തിലൂടെ പ്രശാന്ത് വാസുദേവ് പറയുന്നത്.
പട്ടി പിടിത്തത്തിന്റെ കാര്യവും, മാലിന്യനിർമ്മാർജന വിഷയവും സൂചിപ്പിച്ചുകൊണ്ടാണ് മേയര്‍ വിവി രാജേഷിന് പ്രശാന്ത് വാസുദേവ് കത്ത് എഴുതിയിരിക്കുന്നത്. ഒരു വിഭാഗം ജനങ്ങൾ എതിർപ്പും സമരവുമായി ഇപ്പോഴത്തേതു പോലെ എക്കാലവും വരും.
പറഞ്ഞതുപോലെ വികേന്ദ്രീകൃത പ്ലാന്റുകൾ. നമ്മുടെ ലഭ്യമായ സൗകര്യങ്ങൾക്ക് അനുസരിച്ച് രണ്ടിൽ ഏതുമാകാം.
എല്ലാത്തിനും പരമാവധി AMC ( Annual Maintenance Contract) നിർബന്ധമാക്കണം. പരിസ്ഥിതിക്ക് ഏറ്റവും മിനിമം ദോഷം മാത്രം സമ്മാനിക്കുന്നവയായിരിക്കണം അവ !. പരിസ്ഥിതിക്ക് ഒട്ടും ദോഷം കൂടാതെ നടപ്പിലാക്കാനായാൽ നല്ലത്!. പക്ഷേ അത് ബുദ്ധിമുട്ടാണെന്നതാണ് യാഥാർത്ഥ്യം. കാർബൺ എമിഷനെക്കുറിച്ച് പറയുമ്പോൾ, വിമാനങ്ങളുടെ എണ്ണം കൂടുന്നതേയുള്ളൂ എന്ന് നമുക്ക് ഓർക്കാം.
ഇങ്ങ് കൊച്ചു കേരളത്തിൽ പുക പരിശോധന ഇല്ലാതെയാണെന്ന് പറയപ്പെടുന്നു, നമ്മുടെ ആനവണ്ടികൾ കരിമ്പുക തുപ്പി നിരത്തിലൂടെ ഇഴഞ്ഞും കുതിച്ചും പോകുന്നത്!. അവിടെ നമ്മൾക്ക് പരിസ്ഥിതി വാദമില്ല!. ആരും കരിമ്പുക തുപ്പുന്ന ആനവണ്ടിയെ തടയുന്നില്ല!.
ആരും വിമാനത്താവളങ്ങൾ ഉപരോധിക്കുന്നില്ല!. അപ്പോൾ മാലിന്യ സംസ്കരണ പ്ലാന്റുകളുടെ കാര്യത്തിലും ശക്തമായ എതിർപ്പുകൾ ഉണ്ടാകും.
നേരത്തെ പറഞ്ഞ സാമദാന ഭേദദണ്ഡ രീതി അവിടെയും അനുവർത്തിയ്ക്കാം.നമുക്ക് പരിസ്ഥിതി മുഖ്യമാണ്. പരിസ്ഥിതി എന്നാൽ ലോകത്തിൻറെ മൊത്തം പരിസ്ഥിതി മാത്രമല്ല നമ്മുടെ നാടിൻറെ പരിസ്ഥിതി കൂടിയാണ്.
എതിർപ്പുകൾ ഉയർത്തുന്നവർ പലപ്പോഴും മറക്കുന്നത് അതാണ്. അവർ നാടിനെ മാലിന്യക്കൂമ്പാരമാക്കി മാറ്റുന്നു. ഭ്രാന്തു പിടിച്ച തെരുവ് നായ്ക്കൾക്ക് ശാന്തി ഗീതം പാടുന്നു. എന്നിട്ട് പരിസ്ഥിതി ഗീതങ്ങൾ ആലപിക്കുന്നു!. സാധാരണ ജനതയ്ക്ക് വേണ്ടത്, മാലിന്യവും തെരുവുനായ്ക്കളും അധികരിക്കാത്ത നാടാണ്. ഞങ്ങൾ ആരും പരിസ്ഥിതിക്ക് കോട്ടം വരാൻ ആഗ്രഹിക്കുന്നവരല്ല.ഇച്ഛാശക്തിയും ദൃഢ നിശ്ചയവും താങ്കളിൽ നിറയട്ടെ, താങ്കളെ നയിക്കട്ടെ.




