Uncategorized

വയനാട്ടില്‍ മാത്രമല്ല ഇടുക്കിയിലും തുരങ്കപാത: കട്ടപ്പന മുതല്‍ തേനി വരെ; വന്നാല്‍ 20 കിലോമീറ്റർ ലാഭിക്കാം

തിരുവനന്തപുരം: വയനാടിന് പുറമെ സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത കൂടി വരുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കട്ടപ്പന മുതല്‍ തേനി വരേയുള്ള തുരങ്കപാത പ്രഖ്യാപിച്ചു. നിലവിലെ പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്ക പാത നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ അലോചിക്കുന്നത്. പുതിയ പാതയുടെ സാധ്യത പഠനം നടത്തുന്നതിനായിട്ടാണ് ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

‘കട്ടപ്പന മുതൽ തേനിവരെയുള്ള മലയോര പാതയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ഒരു തുരങ്കപാത സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇത്തരം ഒരു തുരങ്കപാത വരുന്നതോടെ 20 കി.മീ യാത്രാദൂരം ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. തുരങ്കപാതയുടെ സാധ്യതാ പഠനത്തിനായി 10 കോടി രൂപ വകയിരുത്തുന്നു.’ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കട്ടപ്പന-തേനി പാതയില്‍ തുരങ്കപാത വരികയാണെങ്കില്‍ 20 കിലോമീറ്റർ യാത്ര ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം: വയനാടിന് പുറമെ സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത കൂടി വരുന്നു. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കട്ടപ്പന മുതല്‍ തേനി വരേയുള്ള തുരങ്കപാത പ്രഖ്യാപിച്ചു. നിലവിലെ പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്ക പാത നിർമ്മിക്കാനാണ് സംസ്ഥാന സർക്കാർ അലോചിക്കുന്നത്. പുതിയ പാതയുടെ സാധ്യത പഠനം നടത്തുന്നതിനായിട്ടാണ് ബജറ്റില്‍ 10 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

‘കട്ടപ്പന മുതൽ തേനിവരെയുള്ള മലയോര പാതയിലെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ഒരു തുരങ്കപാത സംബന്ധിച്ച് സാധ്യതാ പഠനം നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇത്തരം ഒരു തുരങ്കപാത വരുന്നതോടെ 20 കി.മീ യാത്രാദൂരം ലാഭിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. തുരങ്കപാതയുടെ സാധ്യതാ പഠനത്തിനായി 10 കോടി രൂപ വകയിരുത്തുന്നു.’ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. കട്ടപ്പന-തേനി പാതയില്‍ തുരങ്കപാത വരികയാണെങ്കില്‍ 20 കിലോമീറ്റർ യാത്ര ലാഭിക്കാന്‍ സാധിക്കുമെന്നാണ് കണക്കാക്കുന്നത്.
അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതിയാണ് പ്രഖ്യാപിച്ചത്. അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഉറപ്പ് നല്‍കും. റീ ബില്‍ഡ് കേരളയ്ക്കായി 1,000 കോടി പ്രഖ്യാപിച്ചു. നവകേരള സദസ്സ് വഴി ഉയര്‍ന്നുവന്ന അടിസ്ഥാന വികസന കാര്യങ്ങള്‍ക്ക് 210 കോടിയും വകയിരുത്തും. സിവില്‍ സപ്ലൈസ് വകുപ്പിന് 95 കോടി, സപ്ലൈകോ ഔട്ട്‌ലെറ്റ് നവീകരണത്തിന് 17 കോടി രൂപയും പ്രഖ്യാപിച്ചു. പൊലീസ് സേനയ്ക്ക് 185.80 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്നാക്ക ക്ഷേമ വികസന കോര്‍പ്പറേഷന് 39.77 കോടി, ന്യൂനപക്ഷ ക്ഷേമത്തിന് 99.64 കോടി, ന്യൂനപക്ഷ വിദ്യാര്‍ത്ഥികളുടെ വിദേശ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിന് നാല് കോടി, ന്യൂനപക്ഷ ധനകാര്യ കമ്മീഷന് 12 കോടി രൂപയും പ്രഖ്യാപിച്ചു. പട്ടിക വര്‍ഗ വികസനത്തിന് 1012 കോടി രൂപ, പട്ടിക വര്‍ഗ വകുപ്പിന് 775 കോടി രൂപ പട്ടികജാതി വികസനത്തിന് 3507 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button