‘2025-ലെ ക്രിസ്മസ് കടന്നുപോകുന്നത് ഉത്കണ്ഠയോടെ, അസഹിഷ്ണുത വർദ്ധിക്കുന്നു’

കേരളത്തിൽ ആഘോഷങ്ങളുടെ ആവേശം നിലനിൽക്കുന്നുണ്ടെങ്കിലും, 2025-ലെ ക്രിസ്മസ് അഭൂതപൂർവമായ ഉത്കണ്ഠയോടെയാണ് കടന്നുപോകുന്നത് എന്നത് വേദനാജനകമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. പ്രാദേശികമായി ഉണ്ടായ ചില അനിഷ്ട സംഭവങ്ങളും ദേശീയതലത്തിൽ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയുമാണ് ഇതിന് കാരണം.
പാലക്കാട് പുതുശ്ശേരിയിൽ ക്രിസ്മസ് കരോൾ സംഘത്തിന് നേരെ ആക്രമണമുണ്ടായി. ഒരു ബിജെപി പ്രവർത്തകനെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. കരോൾ സംഘത്തെ മർദ്ദിക്കുകയും അവരുടെ സംഗീതോപകരണങ്ങൾ തകർക്കുകയും ചെയ്ത ഈ സംഭവം, കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് ഏറ്റ കനത്ത ആഘാതമാണ്.
അച്ചടക്കം പാലിക്കാനുമുള്ള ഓർമ്മപ്പെടുത്തലാകട്ടെ ഈ ക്രിസ്മസ്. അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മുഖത്ത് നോക്കി നമുക്കിത് പറയാം:
”ഇരുട്ടിനെ പുറത്താക്കാൻ ഇരുട്ടിനാവില്ല, വെളിച്ചത്തിനേ കഴിയൂ. വെറുപ്പിനെ പുറത്താക്കാൻ വെറുപ്പിനാവില്ല, സ്നേഹത്തിനേ കഴിയൂ.”
കരോൾ പാടാൻ ഒരു കുട്ടിക്കും ഭയമില്ലാത്ത, പ്രാർത്ഥിക്കാൻ ഒരു വിശ്വാസിക്കും പേടിയില്ലാത്ത ഒരു കേരളം നമുക്ക് കെട്ടിപ്പടുക്കാം.
എല്ലാവരിലും ക്രിസ്മസിന്റെ പ്രകാശം നിറയട്ടെ എന്ന സന്ദേശത്തോടെയാണ് തരൂർ ദീർഘമായ പോസ്റ്റ് അവസാനിപ്പിക്കുന്നത്.




