Uncategorized

ആറുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; തമിഴ്നാട്ടിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ

കൃഷ്ണഗിരി: തമിഴ്‌നാട്ടിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ. കുഞ്ഞിൻ്റേത് സ്വാഭാവിക മരണമല്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം.

ഈ മാസം ആദ്യം തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലായിരുന്നു സംഭവം. മുലയൂട്ടുന്നതിനിടെ കുട്ടി മരിച്ചുവെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ആ സമയത്ത് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നുവെങ്കിലും പൊലീസ് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ല. പിന്നീട് കുട്ടിയെ കുടുംബത്തിൻ്റെ കൃഷിഭൂമിയിൽ തന്നെ അടക്കുകയും ചെയ്തിരുന്നു.

ദിവസങ്ങൾക്ക് ശേഷം, കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിൻ്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയതായി അവകാശപ്പെട്ട് കുട്ടിയുടെ പിതാവ് അധികാരികളെ സമീപിക്കുകയായിരുന്നു. അമ്മയുടെ ലെസ്ബിയൻ പങ്കാളിയുമായുള്ള ബന്ധം മൂലം കുഞ്ഞിനെ ഉപദ്രവിച്ചതായി സംശയമുള്ളതായി പിതാവ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

തുടർന്ന്, ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയെ ശ്വാസം മുട്ടിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

ചോദ്യം ചെയ്യലിൽ, ഭർത്താവിൻ്റെ കുഞ്ഞിനെ തനിക്ക് വേണ്ടെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഭർത്താവ് തന്നെ നോക്കിയിരുന്നില്ലെന്നും യുവതി ആരോപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button