കേരളത്തിലെ മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കുള്ള ഒബിസി സംവരണം: ദേശീയ പിന്നാക്ക കമ്മീഷൻ റിപ്പോർട്ട് തേടി

സംസ്ഥാനത്തെ ക്രിസ്ത്യൻ, മുസ്ലിം സംവരണത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക കമ്മീഷൻ. സംസ്ഥാനത്തെ ഒബിസി സംവരണത്തിന്റെ അവകാശങ്ങളെക്കുറിച്ച് സെപ്റ്റംബർ 9ന് നടന്ന അവലോകന യോഗത്തെ തുടർന്നാണ് ഈ നീക്കം. ഒബിസി, പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ചില ജാതിവിഭാഗങ്ങൾക്ക് മതത്തിന്റെ പേരിൽ സംവരണം നൽകിയിട്ടുണ്ടെന്നും, അതിൽ 10 ശതമാനം എല്ലാ മുസ്ലീങ്ങൾക്കും 6 ശതമാനം ക്രിസ്ത്യാനികൾക്കുമാണെന്നും, ഇതിലൂടെ യഥാർത്ഥ ഒബിസി സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്ത് രാഷ്ട്രീയ നേട്ടത്തിനായി മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും സംവരണ ആനുകൂല്യങ്ങൾ നൽകുകയാണെന്നും യോഗം.
മതത്തിന്റെ പേരിൽ സംവരണത്തിനുള്ള തെളിവുകളും മാനദണ്ഡവും സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഒബിസി സംവരണത്തിന്റെ ഇത്തരം കൊള്ളയടികൾ ശരിയല്ലെന്ന് കണക്കിലെടുത്ത്, യഥാർത്ഥ ഒബിസികളുടെ അവകാശ പ്രകാരം, നിയമങ്ങൾ അനുസരിച്ച്, ജാതി ചേർക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
കേരള സംസ്ഥാനത്തെ പിന്നാക്ക വിഭാഗ (ഒബിസി) സംവരണത്തിൽ, മുസ്ലീങ്ങൾക്ക് 10 ശതമാനവും ക്രിസ്ത്യാനികൾക്ക് 6 ശതമാനവും സംവരണം നൽകുന്ന കാര്യം പിന്നാക്ക വിഭാഗ വികസന വകുപ്പ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് മുമ്പാകെ 2025 സെപ്റ്റംബർ 9 ന് നടന്ന അവലോകന യോഗത്തിൽ അവതരിപ്പിച്ചതിന് പുറമേ, രേഖാമൂലവും സമർപ്പിച്ചു. സംവരണത്തെക്കുറിച്ച് കമ്മീഷൻ ചെയർപേഴ്‌സൺ ഹൻസ്‌രാജ് ആഹിർ സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.




