‘ദേവാലയ തിരുക്കർമങ്ങൾ ക്രൈസ്തവർ ചിത്രീകരിക്കുന്നത് അഭികാമ്യം’ താമരശേരി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ

തിരുക്കര്‍മങ്ങളുടെ സമയത്ത് ദേവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് അഭികാമ്യമെന്ന് താമരശ്ശേരി രൂപത. താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലാണ് നിര്‍ദ്ദേശം നല്‍കിയത്. ‘ദൈവാലയ തിരുക്കര്‍മങ്ങള്‍-ഫോട്ടോഗ്രാഫേഴ്സിനുള്ള നിര്‍ദേശങ്ങള്‍’ എന്ന തലക്കെട്ടിലുള്ള അറിയിപ്പിലാണ് നിര്‍ദേശങ്ങളുള്ളത്. ‘തിരുക്കര്‍മങ്ങളുടെ സമയത്ത് ദൈവാലയത്തില്‍ വീഡിയോ അല്ലെങ്കില്‍ ഫോട്ടോ എടുക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളാകുന്നതാണ് കൂടുതല്‍ അഭികാമ്യം. അക്രൈസ്തവരാണെങ്കില്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ചും തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ചും അറിവുള്ളവരായിരിക്കണം’, എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
ദേവാലയ പരിശുദ്ധിക്ക് അനുയോജ്യമായ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചാണ് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും ദൈവാലയത്തില്‍ പ്രവേശിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.




