Uncategorized

കാസർഗോഡ് എക്സൈസിൽ ജീവനക്കാർ കുറവ്; ആധുനിക സംവിധാനങ്ങൾ ഇല്ലാത്തത് ലഹരിക്കേസിൽ ഉൾപ്പെടെ തിരിച്ചടിയാകുന്നു

സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ എക്സൈസ് വകുപ്പ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. മതിയായ ജീവനക്കാരുടെ കുറവാണ് ഈ പ്രതിസന്ധിയുടെ പ്രധാന കാരണം. ഇത് ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു.പട്രോളിംഗ് ഡ്യൂട്ടിക്ക് പോലും ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. കൂടാതെ അതിർത്തിയിലെ ലഹരി കടത്ത് തടയാൻ രൂപീകരിച്ച കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (KEMU) വന്നതോടെ ജീവനക്കാർക്ക് ജോലിഭാരം വർധിച്ചു. നിലവിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ആദൂർ, പെർള ചെക്ക് പോസ്റ്റുകളിലേക്ക് താൽക്കാലികമായി മാറ്റി നിയമിച്ചത് മറ്റ് എക്സൈസ് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

ലഹരി വേട്ടയ്ക്ക് ആധുനിക സംവിധാനങ്ങൾ ലഭ്യമല്ലാത്തതും വലിയ പ്രശ്നമാണ്. വിവരങ്ങൾ ശേഖരിക്കുന്നതിനും തെളിവുകൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യകൾ ഇല്ലാത്തത് കേസുകളിൽ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം നൽകുന്നു. ഈ വെല്ലുവിളികളെ അതിജീവിക്കാൻ അടിയന്തരമായി കൂടുതൽ ജീവനക്കാരെ നിയമിക്കുകയും, ആധുനിക സംവിധാനങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button