ഇവി നയം 2026 മാർച്ച് വരെ നീട്ടി ഡൽഹി സർക്കാർ, കാരണം ഇതാണ്

ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം 2026 മാർച്ച് 31 വരെ നീട്ടി ഡൽഹി സർക്കാ. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ ഈ തീരുമാനം. ഗ്രീൻ ഡൽഹിയുടെ ലക്ഷ്യം കൈവരിക്കുന്നതിനായി, നിലവിലെ ഇലക്ട്രിക് വാഹന നയം 2026 മാർച്ച് 31 വരെയോ പുതിയ ഇലക്ട്രിക് വാഹന നയത്തിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് വരെയോ നീട്ടാനാണ് ഡൽഹി സർക്കാർ തീരുമാനിച്ചത്. പുതിയ നയത്തിന്റെ കരടിനായി വിശാലമായ പൊതുജനാഭിപ്രായം തേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പുതിയ ഇലക്ട്രിക് വാഹന നയം രൂപീകരിക്കുന്നതിന് എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനകൾ നടത്തും.
തലസ്ഥാനത്തെ ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുക, ഇവി സബ്‌സിഡി അവലോകനം ചെയ്യുക, ഇവി ബാറ്ററികളുടെ ഇ-മാലിന്യ സംസ്‌കരണത്തിനുള്ള ക്രമീകരണങ്ങൾ വികസിപ്പിക്കുക എന്നിവയാണ് ഡൽഹി സർക്കാരിന്റെ ഈ ഇവി നയ വിപുലീകരണത്തിന്റെ ലക്ഷ്യം. തലസ്ഥാനത്തെ ഓരോ പൗരനെയും മനസ്സിൽ വെച്ചുകൊണ്ട്, ഭാവിയിലേക്ക് പ്രധാനപ്പെട്ടതും ഉൾക്കൊള്ളുന്നതും കൂടുതൽ ഫലപ്രദവുമായ ഒരു ഇവി നയം തയ്യാറാക്കുന്നതിന് വിപുലമായ സംഭാഷണവും പൊതുജനപങ്കാളിത്തവും ആവശ്യമാണെന്ന് ഡൽഹി സർക്കാരിന്റെ ഗതാഗത മന്ത്രി ഡോ പങ്കജ് കുമാർ സിംഗ് പറഞ്ഞു.
ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം നീട്ടിയ നടപടി ഡൽഹിയിലെ പൗരന്മാർ, വ്യവസായ വിദഗ്ധർ, അക്കാദമിക് വിദഗ്ധർ, പരിസ്ഥിതി ഗ്രൂപ്പുകൾ, പൊതു, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനകൾ നടത്താൻ ഗതാഗത വകുപ്പിന് അധിക സമയവും അവസരം നൽകും. ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക, നിലവിലുള്ള ആനുകൂല്യങ്ങളും ഇവി സബ്‌സിഡികളും അവലോകനം ചെയ്യുക, ഇ-മാലിന്യ നിർമാർജനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുക തുടങ്ങിയവയാണ് പ്രാഥമിക




