ചൂരരഹിത പാത അടിയന്തര പ്രധാന്യത്തോടെ സർക്കാർ പരിഗണിക്കുക

കേളകം : വയനാട് , കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് പാൽച്ചുരം. വർഷക്കാലങ്ങളിൽ യാത്രകാരിൽ ഭയ ജനിപ്പിക്കുന്ന തും അപകടം എപ്പോൾ വേണമെങ്കിലും സംഭവിക്കുന്ന ഇടമായി മാറിയിരിക്കുന്നത് പതിവ് സംഭവമാണ്. ദിവസേന നിരവധി യാത്രക്കാരാണ് ഈ വഴി വയനാടിനും, കണ്ണൂർ എയർപോർട്ടിലുമായി യാത്ര നടത്തുന്നത്. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണപ്പോൾ സമയോചിതമായി അത് മാറ്റിയെങ്കിലും പിന്നീട് കുറ്റൻ പാറ അടക്കാം വീണ് യാത്ര പിന്നെയും തടസ്സപ്പെട്ടു. യാത്രാ നിരോധനത്തിലൂടെ ജില്ലാ ഭരണകൂടം സംയോജിതമായ ഇടപെടൽ നടത്തിയത് കൊണ്ടാണ് വൻ അപകടം അവിടെ ഒഴിവായത്. ചുരം രഹിത അടിയന്തര പ്രാധാന്യത്തോടെ കൂടി സർക്കാർ പരിഗണിക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു. മുൻകാലങ്ങളിലും കെസിവൈഎം ഈ ആവശ്യവുമായി സർക്കാരിനെയും ബന്ധപ്പെട്ട അധികാരികളിൽ സമീപിച്ചിട്ടുണ്ട്.ചുരം രഹിത പാതയ്ക്ക് വേണ്ട നടപടികൾ വേഗത്തിൽ പരിഗണിക്കുകയും ,യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




