കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാകില്ലെന്ന് കേന്ദ്രം, കേരളം ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

ദില്ലി: ഓണത്തിനായി കേരളത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതായി കേരളാ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ കുമാർ. കേന്ദ്ര സഹായം ലഭിക്കില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഓണ വിപണിയിൽ അരി വില പിടിച്ചു നിർത്താൻ വേണ്ട ഇടപെടൽ നടത്തും. കേരളത്തിൽ എത്തിയ ശേഷം തീരുമാനമുണ്ടാകുമെന്നും ദില്ലിയിലുള്ള മന്ത്രി അറിയിച്ചു.
കടക്കെണിയും ബാങ്കിന്‍റെ ജപ്തി ഭീഷണിയിലും ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ സുലോചന ഈ അനീതിക്കെതിരെ ബാങ്കിനു മുന്നില്‍ സമരമിരുന്നു. രോഗാവസ്ഥയിൽ സുലോചന സമരമിരുന്നതോടെയാണ് പണം തിരിച്ച് നൽകാൻ യൂണിയൻ ബാങ്ക് തീരുമാനിച്ചത്. നാല് മാസം ബാങ്കിൽ കയറിയിറങ്ങിയിട്ടും നടക്കാത്തത് സുലോചന സമരമിരുന്നതോടെ മണിക്കൂറുകൾക്കുള്ളിൽ നടന്നു.
സുലോചനയുടെ വീട് നിലവില്‍ ജപ്തി ഭീഷണിയിലാണ്. മകളുടെ വിവാഹ ആവശ്യത്തിന് ഓച്ചൻതുരുത്ത് സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് എടുത്ത രണ്ടരലക്ഷം രൂപ പലിശയടക്കം ഏഴ് ലക്ഷം രൂപയായി. 25 വർഷം മുൻപ് ഭർത്താവ് മരിച്ച സുലോചന കൂലിപ്പണിയെടുത്താണ് മൂന്ന് പെൺമക്കളെ വളർത്തിയത്. മക്കൾ വിവാഹിതരായി. പരിമിതികളിലും ഇവര്‍ അമ്മയെ സഹായിക്കുന്നുണ്ട്. എന്നാൽ ക്യാൻസർ ചികിത്സാ ചിലവും വീടിന്‍റെ വായ്പ തിരിച്ചടവും താങ്ങാനുള്ള സാഹചര്യത്തിലല്ല ഈ കുടുംബം.




