Uncategorized

കൊച്ചി മെട്രോ രണ്ടാംഘട്ടം: ‘ഗതാഗതക്കുരുക്ക് രൂക്ഷം, അപകടങ്ങളും കൂടുന്നു’; പരാതിയുമായി നാട്ടുകാർ

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കിടെ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള പാതയിൽ അപകടങ്ങൾ കൂടുന്നതായി റിപ്പോർട്ട്. നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതിന് ശേഷം നിരവധി കുഴികൾ റോഡിൽ രൂപപ്പെട്ടിട്ടുണ്ട്. കൂടാതെ നടപ്പാതകളും തകർന്നിട്ടുണ്ട്. റോഡിന്റെ ശോചനീയ അവസ്ഥയും നിർമാണ പ്രവർത്തങ്ങളും ഗതാഗത കുരിക്കിനും ഇടയാക്കുന്നുണ്ട്.

നിലവിൽ നല്ല തിരക്കുള്ള പ്രദേശമാണ് ഇത്, നിർമാണം തുടങ്ങിയതോടെ റോഡിന്റെ വീതി കുറഞ്ഞു. നടപ്പാതകൾ പൂർത്തിയാകാത്തതും അപകടത്തിന് കാരണമാകുന്നുണ്ട്. കാക്കനാട് ചെമ്പുമുക്ക് റോഡിൽ കഴിഞ്ഞ ആഴ്ച ടാങ്കർ ലോറി തട്ടി സ്കൂട്ടർ യാത്രക്കാരി മരിച്ചിരുന്നു. റോഡിന്റെ വീതി കുറവ് കാരണമാണെന്ന പരാതിയും ഉണ്ടായിരുന്നു.

പ്രദേശവാസികളും വ്യാപാരികളും പറയുന്നത് അധികാരികൾ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒന്നും ചെയ്തിട്ടില്ല എന്നാണ്. മെട്രോ റെയിലിന്റെ പ്രവർത്തനങ്ങൾക്കായി റോഡിന്റെ നടുവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് റോഡിനെ ഇടുങ്ങിയ നിലയിലാക്കി എന്നാണ് പ്രദേശവസികൾ പറ‍യുന്നത്. അധികാരികൾ വേഗത്തിൽ നടപടി എടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യവും

‘ സ്ഥിരമായി ഈ പ്രദേശത്ത് കൂടി സഞ്ചരിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. കഴിഞ്ഞ ദിവസം തനിക്കും ഇതുപോലെ ഒരു അപകടം സംഭവിച്ചിട്ടുണ്ടായിരുന്നു. ഇതുപോലെ ഉള്ള അപകടങ്ങൾ ഈ റോഡിൽ സ്ഥിരം സംഭവിക്കാറുണ്ട്. മെട്രോയുടെ പ്രവർത്തനം ആരംഭിച്ചതിന് ശേഷമാണ് റോഡിൽ കുഴികൾ കൂടിയത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഇതിൽ എന്തെങ്കിലും നടപടി എടുത്തില്ലെങ്കിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകും’.എന്ന് ഐടി മേഖലയിൽ ജോലി ചെയ്യുന്ന രാഹുൽ പറഞ്ഞു.റോഡിലെ പ്രശ്നങ്ങൾ മാറ്റനുളള നടപടികൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റോഡിലെ ഗതാഗതം നിയന്ത്രിക്കാൻ 30 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആളുകൾക്ക് നന്നായി റോഡ് കാണാൻ കഴിയുന്ന തരത്തിൽ വെളിച്ചം പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ ഉടൻ സ്ഥാപിക്കും. ആളുകൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരികാകൻ കൂടുതൽ സൈൻ ബോർഡുകൾ സ്ഥാപിക്കും. നിർമാണം അതിവേഗം പുരോഗമിക്കുന്നുണ്ടെന്നും കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ തടസങ്ങൾ പൂർണമായും മാറുകയും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സാധിക്കുമെന്നും കെഎംആർഎൽ ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button