Uncategorized
തീപിടിച്ചെന്ന് കിംവദന്തി വിളിച്ചുപറഞ്ഞത് ചായവിൽപ്പനക്കാരൻ, വ്യാജ വിവരത്തിൽ ട്രാക്കില്‍ പൊലിഞ്ഞത് 12 ജീവനുകള്‍

മുംബൈ: മഹാരാഷ്ട്രയിലെ ജാൽഗാവിൽ ട്രെയിനിടിച്ച് യാത്രക്കാർ മരിച്ച സംഭവത്തിന് പിന്നിൽ ചായ വിൽപ്പനക്കാരൻ പ്രചരിപ്പിച്ച കിംവദന്തിയാണ് കാരണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ട്രെയിനിന് തീ പിടിച്ചെന്ന് പുഷ്പക് എക്‌സ്പ്രസിലെ ചായ വിൽപനക്കാരൻ വിളിച്ചു പറഞ്ഞ കിംവദന്തി വിശ്വസിച്ച ചില യാത്രക്കാർ പരിഭ്രാന്തരാകുകയും പുറത്തേക്ക് ചാടുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലഖ്‌നൗ-മുംബൈ പുഷ്പക് എക്‌സ്‌പ്രസിലെ യാത്രക്കാരാണ് ട്രെയിനിന് തീപിടിച്ചെന്ന് കരുതി പുറത്തേക്ക് ചാടിയത്.