മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു. ഇന്നു രാവിലെയോടെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറുമെന്നും നാളെയോടെ ശക്തിയേറിയ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റായി മാറിയാൽ ’യാസ്’ എന്നു പേരു നൽകും. ഒമാനാണു പേരു നിർദേശിച്ചത്.
ന്യൂനമർദത്തിന്റെ സഞ്ചാര പഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദത്തിന്റെ സ്വാധീനത്താൽ കേരളത്തിൽ ബുധനാഴ്ച വരെ വ്യാപകമായ മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കാണു സാധ്യത.
ഈ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ തെക്കു കിഴക്കൻ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിലും, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തീരപ്രദേശങ്ങളിലും മൽസ്യബന്ധനം നിരോധിച്ചു.
ഇന്നലെ രാവിലെയോടെ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കേരളത്തിൽ കാലവർഷം നേരത്തെ എത്തുന്നതിന് അനുകൂലമാണെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി.
previous post